ഒരേ കളികള്‍
ഒരു ചിരട്ടയില്‍ ചോറ് വച്ചു.
മറ്റൊന്നില്‍ കറിയും.
ഇടയ്ക്കൊരു പാവയ്ക്ക്
ഉടുപ്പിടീച്ചു.
ജാന്വേച്ചി കളിച്ചു
മടുത്തപ്പോള്‍, ഞാനല്പം
ജാന്വേച്ചീടടുത്ത് പോയിരുന്നു.
ഒട്ടുമേ ചിരിക്കാതിരുന്നു.
പത്രം വായനയഭിനയിച്ചു.
പുസ്തകം ചിലത് മറിച്ചു നോക്കി.
ബെല്ലടിച്ചില്ലേലുമാ ഫോണെടുത്ത്
'അലോ' പറഞ്ഞു വച്ചു.
അച്ഛന് കളിച്ചു
മടുത്തപ്പോള്‍, ഞാനല്പം
ജാന്വേച്ചീടടുത്ത് പോയിരുന്നു.
എന്നും ഒരേ കളികള്‍ തന്നെ.
നാളെത്തൊട്ടമ്മ കളിക്കണം.
കണ്ണുകളിങ്ങനെ വിടര്‍ത്തണം.
ഏതുകോണില്‍നിന്ന് കണ്ടാലും,
കണ്ണിലേക്കുതന്നെ നോക്കണം.
ചുണ്ടില്‍ പുഞ്ചിരി പൂക്കണം.
എങ്കിലും, ചുമരിന്റെ മേലെ
വലിഞ്ഞുകേറിയിട്ടിങ്ങനെ
ചില്ലിട്ടിരിക്കുന്നതെങ്ങനെ?!!
നല്ല കവിത ആശംസകൾ
ReplyDeleteശോ ! കുട്ടിക്കാലത്തിത് പോലെ കളിച്ചതൊക്കെ ഓര്‍മ്മ വന്നു . നന്ദി മനോജ് സ്നേഹത്തോടെ പ്രവാഹിനി
ReplyDelete:)
ReplyDeleteഎങ്കിലും ഒടുക്കം സങ്കടപ്പെടുത്തി.......
ReplyDeleteആശംസകള്‍
ആ ചുവരിലെ ചില്ലുകൂട്ടിൽ കയറുന്നതൊരല്ഭുതം തന്നെയായിരുന്നു....
ReplyDeleteചുവരിലെ സ്നേഹങ്ങള്‍!
ReplyDeleteഎങ്ങനെ എങ്ങനെ എങ്ങനെ................ :(
ReplyDeleteചുമ്മാ സങ്കടപ്പെടുത്താൻ.. :(
ReplyDeleteബാല്യ കാല കളി ദു:ഖങ്ങൾ ...
ReplyDeleteനല്ല കവിത ..നല്ല ആശയം
ReplyDelete:-)
ReplyDeleteചുമരിന്റെ മേലെ ഇരിക്കണ്ടായിരുന്നു ...........
ReplyDeleteചില ഓർമ്മകളിൽ മരണമില്ല
ReplyDeleteനിഷ്കളങ്കമായ കുഞ്ഞുമനസ്സിന്റെ ആശങ്കകള്‍ നല്ലൊരു വേദനയായി തന്നെ വായനക്കാരിലെയ്ക്കെത്തിക്കുവാന് കഴിഞ്ഞിരിക്കുന്നു............
ReplyDeleteആത്മാവില്‍ ഒരു ചിത എന്ന കവിത ഈ നിമിഷത്തില്‍ ഓര്‍മ്മയില്‍ തെളിയുന്നു.........
നല്ലൊരു രചന ഞങ്ങള്‍ക്ക് സമ്മാനിച്ചതില്‍ നന്ദി
കവിത മനസ്സിലേക്ക് പതിക്കുന്നു
ReplyDeleteസുഖമുള്ളൊരു വേദന മനസ്സില്‍ അനുഭവപ്പെട്ടു...
ReplyDeleteനൊമ്പരം എത്ര ലളിതമായി നിഷ്കളങ്ക മനസ്സോടെ പകർത്തി
ReplyDelete